Friday, August 31, 2012

ഉന്മാദിയുടെചതുരംഗം......!!!





എന്‍റെ രക്തം
നിന്‍റെ അക്കങ്ങളെ ചുവപ്പിക്കും മുന്പ് ,
ആയുസ്സിന്‍റെ പുസ്തകത്തില്‍
അങ്ങിങ്ങായി പടര്‍ന്ന 
കാഞ്ഞിര വള്ളികളെ 
ഒന്നു പിഴുതെടുക്കണം..!
അഴുക്കു നിറഞ്ഞ
ചതുപ്പ് നിലങ്ങളെഅടയാളപ്പെടുത്തണം ..!

ചില ഭിക്ഷുക്കളുടെ
ഞരമ്പുകളെടുത്ത്
'ചരിത്രം ചുവന്നു തന്നെയോ ഒഴുകിയത് ?!!'
എന്ന് തിട്ടപ്പെടുത്തണം .!
ചില മസ്തിഷ്കങ്ങളുടെ അടരുകളില്‍ ,
അവിടെ മാത്രം ,
രണ്ടു പൊട്ടിക്കണം .!

പിന്നെ ,


ഇന്ദ്ര പ്രസ്ഥത്തിന്‍റെ
ഗൂഗ്ളിയതാണ് ട്ടോ .......
ചില ഇടവഴികളില്‍
ഇത്തിരി സള്‍ഫാന്‍ * തളിക്കണം


കറക്കിയെറിഞ്ഞ
പകിട ബന്ധങ്ങള്‍
ചതുരംഗക്കളത്തിലേക്ക്മറിഞ്ഞു വീഴും മുമ്പ്
എന്‍റെ താലന്തുകള്‍
അരൂപിയുടെ ഉദ്യാനത്തില്‍
വിശ്വസിച്ചേല്‍പിക്കണം.

 തിരഞ്ഞെടുത്ത നിറഭേതങ്ങള്‍  
വിരിഞ്ഞു തീരും മുന്പ്
പ്രായോജകരുടെ ചുണ്ടില്‍ നിന്നും
തിരിച്ചു പിടിക്കണം.

എന്നിട്ട്,
വീണ്ടും
മ്പിളിക്കല പോലെ
ഒന്നു ചിരിക്കണം.

ഇതാ...
ദുന്ദുഭി മുഴങ്ങുന്നു..
ഇനി പടക്കളങ്ങളില്‍...
'ഉന്മാദിയുടെ ചതുരംഗം......!!!'

അനുബന്ധം

*എന്‍റോസള്‍ഫാന് പടച്ച തമ്പുരാന്‍ അഴിമതിക്കാരനെ തുരത്താനുള്ള കഴിവ് കൂടിനല്‍കിയിരുന്നെങ്കില്‍....
അല്ലെങ്കിലും ഇത്ര തങ്കപ്പെട്ട സാധനമല്ലേ
കാസര്‍കോട്ടുകാര്‍ പറയുന്നത് ശരിതന്നെയോ എന്നറിയുന്നതില്‍ എന്താണിത്രതെറ്റ്..?!.

Tuesday, August 14, 2012

ഞാന്‍ കരയുകയായിരുന്നു


ഒരു കുഞ്ഞു ഹൃദയം...
റോസാപ്പൂക്കളുടെ തടവറകള്‍
വേലി കെട്ടിയ നിശാ ഗര്‍ഭങ്ങളില്‍,
താരാട്ടിയുറക്കിയ രക്തബന്ധങ്ങള്‍...


പുറത്ത്,


രാമഴയുടെ താളം..
ഒഴുകിപ്പിളര്‍ത്തിയ മധുര ചഷകങ്ങള്‍..
നിര്‍വചിക്കാനാവില്ലൊരിക്കലും
ഏ തുവഴിയിനി വീടണഞ്ഞീടാം .. 



ഇനിയോ..?


ഗ്രാഫൊന്നു നീട്ടി വരച്ചാല്‍
കരിന്തിരി കത്തി ഒരു വെള്ളക്കുള്ളന്‍..


അല്ലെങ്കില്‍


പകച്ചു പകച്ച്‌
ഉള്ളിലുള്ള താലന്തുകളുടെ
തൂക്കമളന്ന്
ഒരു ചുകന്ന ഭീമന്‍
ഗതികിട്ടാതെ
എല്ലാത്തിനെയും 
എന്‍റെ ഉള്ളിലേക്കാവഹിച്ച്
ഇരുണ്ടു കറുത്ത്
വീണ്ടുമൊരു
തമോ ഗര്‍ത്തം..



നിഴല്‍ പുറ്റുകള്‍ക്കിടയിലൂടെ 
മനസ്സു വിങ്ങി..
നടന്നു.. നടന്നു..
 മറയുകയാണിപ്പഴും..!
വെറുതെ ഞാന്‍ കരുതിയ,
സങ്കടക്കാറ്റുകള്‍

വിട പറഞ്ഞെക്കുമോ ഇനിയുമൊരിക്കലെന്‍
കന്നുനീരിറ്റിയ പുസ്തകത്താളുകള്‍